2012 നവംബർ 5, തിങ്കളാഴ്‌ച

രണ്ടെണ്ണം കാച്ചിയാലോ..?

  

ആനുകാലിക കാലഘട്ടത്തില്‍ മദ്യം സുഖത്തെക്കാളേറെ ദുഃഖങ്ങള്‍ സമ്മാനിക്കുന്നു.മദ്യത്തിന്റെ ലഹരിയില്‍ മുങ്ങിപ്പോകുന്ന നമ്മുടെ മനസും ശരീരവും പിന്നെ ഒന്നുമല്ലാതെ ആവുന്നു.നല്ലൊരു ജിവിത കെട്ടിപ്പടുക്കുവാന്‍ തുടങ്ങുമ്പോഴേക്കും എല്ലാം കഴിഞ്ഞു കാണും.എല്ലാ പ്രതീക്ഷയും മനസ്സില്‍ കണ്ടു വലതു കാല്‍ വെച്ച് കയറി വരുന്ന വീട്ടുകാരിയുടെ കാര്യം പിന്നെ "കട്ട പുക.". വായിക്കണം കൂട്ടുകാരെ ഈ എളിയ ഒരു സന്ദേശം..

"
വീശണ്ടേ അളിയാ രണ്ടെണ്ണം.."
എന്ന് തുടങ്ങുമീ കൌമാര കലികാലം..
മദ്യം വിഷമെന്നു കാര്‍ന്നോരും..
അല്‍പ മദ്യം ബോധം
ഉണര്തുമെന്നു കുഞ്ഞു മോനും..
ഇളം കള്ളു സുഖം കള്ളെന്നു മറ്റൊരപ്പച്ചന്‍
അല്ലപ്പച്ച സ്കോച് ആണ്
വീര്യമെന്നു മരുമകന്‍..
ഉറങ്ങനമെങ്കിലോ ചിലര്‍ക് വേണം
മണമെങ്കിലും..
താരത്തിനൊപ്പം ചുവന്നു തുടുക്കാന്‍
വീഞ്ഞും ഔഷധമക്കിയവര്‍
പ്രിയതമയ്കൊത് രമിക്കുവാനും
വേണമത്രേ ചിലര്കും
അല്പമീ പുണ്യ തീര്‍ത്ഥം..
ഏഴും കടലും കടന്നു ഇക്കരക്കെതി
ചോര നീരാക്കി പണി ചെയ്തു മടങ്ങിയാല്‍
ഇക്കണ്ട സൗഹൃതം ഒക്കെ പുതുക്കുവാന്‍
വേണമിവര്‍ക്കുമീ ടാക്സ് ഫ്രീ സ്കോച്ചുകള്‍
ആണായാല്‍ ഒന്ന് വീശിയില്ലെന്കിലെന്തു
പൌരുഷം എന്നൊരു കൂട്ടം
യൌവനമല്ലാതെ പിന്നെ എപ്പോളിതൊക്കെ
എന്ന് വേറൊരു കൂട്ടര്‍..
രണ്ടങ്ങ്‌ ചെന്നാലോ പിന്നെ വരും
നാരീ സുന്ദരി സങ്കല്‍പ്പങ്ങള്‍..
പിന്നെ തുടങ്ങും പീഡനങ്ങള്‍ ,
പിഞ്ചു ബാലികമാര്‍ വരെയുമിവര്‍ക്ക്
കാമ കല ശില്പങ്ങള്‍ ആകും..
കബഡി നിരത്തി ചൊവ്വ ദോഷം
ഒരു വിധമങ്ങനെ ചേര്‍ത്ത് വിളക്കി
മംഗളം ആയി നടന്നൊരു മംഗലം..
വധുവൊരു മധു വിധു സ്വപ്ന ലഹരിയില്‍
വരനോ രണ്ടു മോന്തി വീണിതല്ലോ
കിടക്കുന്നു ധരണിയില്‍...
യൌവനം ലഹരിക്ക്‌ പണയ മാവുമ്പോള്‍
തകരുന്ന ദാമ്പത്യ സങ്കല്പ ഗോപുരം
അടിച്ചും പോളിച്ചുമീ നീങ്ങുന്ന ജീവിതം
തകര്‍ത്തു കൊല്ലുമീ സ്വയം തന്നെയും..
പുതു യുഗ ശാപമീ ലഹരി
സുഖങ്ങള്‍ ഒക്കെയും..
ബോധ മില്ലാതെ തീരുന്നു
സുവര്‍ണ കാലം.
ദാമ്പത്യമോ വൃഥാ നിര്‍ജീവവും..
ബഷീര്‍ ബഡേക്കര


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ