2012 നവംബർ 5, തിങ്കളാഴ്‌ച

നിലാവിന്റെ ദുഃഖം

     


പുഞ്ചിരി മാത്രം
മുഖശ്രീയാക്കി
കണ്ണ് നീരും ദുഖവും
ഒരു മാത്ര പോലുമെന്നില്‍
ഉണ്ടാവരുതെന്നു നിനച്ചു
പാതി മാസം ഞാന്‍
ആര്‍ത്തുല്ലസിച്ചു

പിന്നെയോ,കാര്‍മേഘങ്ങള്‍
എന്‍ മുഖത്ത് ചായം തേച്ചു
നിറം കെടുത്തി
പൌര്‍ണമിയിലെന്‍ യൌവനം
കവര്‍ന്നെടുത്തു
മറു പാതിയുടെ ഇരുളടഞ്ഞ
മുറിയിലെന്നെ
നിന്റേതു മാത്രമാക്കി

എന്നിട്ടുമെന്തേ നീ വൃഥാ
കാത്തിരിക്കുന്നു വീണ്ടുമെന്‍
പൂനിലാവിന്‍ പുനര്‍ജനിക്കായി.
ബഷീര്‍ ബഡേക്കര

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ